Trending

വായന ദിനം.


✍️ ഗിരീഷ് കാരക്കുറ്റി,

കാലത്തിന്റെ രഥചക്രം പിന്നിട്ട പാതകളിൽ ഗതകാല സ്മരണകളുടെ ഏടുകൾ മറിച്ചു നോക്കുമ്പോൾ,ഗ്രാമീണ വായനശാലകളും, ഗ്രന്ഥശാലകളും കാണാമായിരുന്നു.

പ്രഭാതം മുതൽ പ്രദോഷം വരെ വലിപ്പചെറുപ്പമില്ലാതെ വായനയിൽ മുഴുകിയ തലമുറയ്ക്ക് ഇന്ന് എന്തു പറ്റി..കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും മനുഷ്യ മസ്തിഷ്ക്കത്തിൽ സ്ഥാനമുറപ്പിച്ചപ്പോൾ വായനശാലകളും കൂട്ടായ്മകളും അന്യം നിന്ന് പോയി...സ്നേഹവും പരസ്പര ബഹുമാനവ്യം ചോർന്നു പോയി...

സ്ത്രീ പുരഷ ഭേദമന്യേ മംഗളത്തിലെയും മറ്റും തുടർ ലേഖനങ്ങൾക്ക് കാത്തിരുന്ന കാലം സീരിയലുകൾകീയടക്കി. ബാലരമയിലെ മായാവിയെയും ബാലമംഗളത്തിലെ ഡിങ്കനെയും മനസ്സിൽ താലോലിച്ച കാലത്ത്...

 വേർതിരിവില്ലാതെ മതേതര കാഴ്ചപ്പാടിൽ കോട്ടികളിച്ചും കള്ളനും പോലീസും കളിച്ചു മദിച്ചു രസിച്ച കാലഘട്ടം തിരിച്ചു വരുമോ...
അഞ്ചാം ക്ലാസ്സിൽ ഉസ്സൻ മാസ്റ്റർ കൊണ്ടുവന്ന വൈക്കം മുഹമത് ബഷീറിന്റെ ബാല്യകാല സഖി മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ നിമിഷ നേരം കൊണ്ട് വായിച്ചതുമുതൽ വായന ഭ്രമം ശീലമാക്കി...
അത് മാക്സീം ഗോർഖിയുടെ അമ്മ,എം ടി യുടെ രണ്ടാംമൂഴം, തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ,  തുടങ്ങിയ ഇന്നും മനസ്സിൽ തട്ടി നിൽക്കുന്നു..

കോട്ടയം പുഷ്പനാഥിന്റ  നോവലുകൾ ഭയപാടോടെ വായിച്ചു തീർത്ത കാലം...

വൈലോപള്ളി കവിതകൾ .ബാലസാഹിത്യങ്ങൾ ,അങ്ങനെയെത്രയെത്ര കഥകൾ, കഥാപാത്രങ്ങൾ ചോർന്നു പോകാതെ മനസ്സിലിടം പാർത്തിട്ടുണ്ട്....


1996 മുതലാണ്   കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ  പി എന്‍ പണിക്കരുടെ ചരമദിനമായ ജൂൺ 19  വായനാദിനമായി ആചരിക്കുന്നത്. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി എന്‍ പണിക്കര്‍. 

വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ വായനാദിനവും .

പുസ്തകങ്ങളില്‍ നിന്നും കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കും മൊബൈല്‍ ഫോണുകളിലേക്കും വായനയുടെ ഘടന വ്യത്യാസപ്പെട്ടെങ്കിലും വായനാ ദിനത്തിന്റെ പ്രധാന്യം കുറയുന്നില്ല.

വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും എന്ന കുഞ്ഞുണ്ണി മാഷുടെ കവിത ഈ വായനദിനത്തിൽ നിങ്ങൾക്ക് പ്രചോദനമാവട്ടെ...

എല്ലാവർക്കും വായനദിനാശംസകൾ.
Previous Post Next Post
Italian Trulli
Italian Trulli