കോഴിക്കോട്: എറണാകുളത്തെ വ്യാപാര പ്രമുഖനും ദീനീ പ്രവർത്തന രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി.കെ ഹാഷിം ഹാജി (കേരള പ്ലാസ്റ്റിക്സ് -91) നിര്യാതനായി.
ഖബറടക്കം നാളെ (വെള്ളി) രാവിലെ 10.30ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ.
പിതാവ്: മുഴപ്പിലങ്ങാട് പി.കെ ഹൗസിൽ (ടിപ്ടോപ്പ്) പരേതനായ പി.കെ അബ്ദുറഹിമാൻ.
മാതാവ്: കുഞ്ഞലീമ.
എറണാകുളം ബ്രോഡ് വേയിലെ കേരള ബൊണാൻസ ഉടമയാണ്. എറണാകുളം ഇസ്ലാമിക് സെന്റർ, മദീന മസ്ജിദ് തുടങ്ങിയ സംരംഭങ്ങളുടെ ചെയർമാനും ജമാഅത്തെ ഇസ്‌ലാമിയുടെ മുൻകാല പ്രവർത്തകനുമായിരുന്നു.
ഭാര്യ: എടക്കാട്ടെ പരേതയായ ശേഖിന്റകത്ത് പുതിയ പുരയിൽ ബീവി.
മക്കൾ: നസീർ, സുഹൈൽ, അനീസ്, റയീസ്, ഹാജറ, ജദീറ.
മരുമക്കൾ: കെ.സി അബ്ദുല്ലത്തീഫ് ചേന്ദമംഗലൂർ, സിസുലിൻ കോഴിക്കോട്, ഹഫ്സ കോഴിക്കോട്, അൻസാം എറണാകുളം, തൻസീർ കോഴിക്കോട്, സാറ ആലുവ.
സഹോദരങ്ങൾ: പി.കെ അബ്ദുറബ്ബ്, പരേതരായ പി.കെ അബ്ദുൽ അസീസ് ഹാജി, പി.കെ അബൂബക്കർ ഹാജി, അബ്ദുൽ വാഹിദ് മാസ്റ്റർ, ആയിശ, ശംസുന്നിസ, മുഹമ്മദ്.
മയ്യിത്ത് ഇപ്പോൾ കോഴിക്കോട് ടാഗോർ ഹാളിന് സമീപം 'ഓയിസ്റ്റർ ബേ'യിൽ.
കലൂർ, പാലാരിവട്ടം, ബ്രോഡ് വേ, എസ്.ആർ.എം റോഡ് തുടങ്ങിയ എറണാകുളത്തെ പല മസ്ജിദുകളുടെയും നിർമാണത്തിന് നേതൃത്വം നൽകി. മത സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു.