Trending

സംസ്ഥാനത്ത് പൊലീസ് പ്രവര്‍ത്തനം ദയനീയമെന്ന് ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട്


സംസ്ഥാന പൊലീസിന്‍റെ പ്രകടനം അതിദയനീയമാണെന്ന് ആഭ്യന്തരവകുപ്പ് നടത്തിയ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന പൊലീസിന് നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല.
പലരും സ്ഥാനം അലങ്കരിക്കുക മാത്രം ചെയ്യുകയാണ്. മേലുദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മ സേനയുടെ പൊതുവിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പുകള്‍ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളുടെ നിരന്തരമായ വീഴ്ച സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി മടങ്ങിയെത്തുമ്പോള്‍ ഈ റിപ്പോര്‍ട്ട് പരിശോധിക്കും. 

സി.പി.എം സമ്മേളനങ്ങളിലുള്‍പ്പെടെ പോലീസിനെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. അത് ശരിവെക്കുന്ന നിലയിലാണ് ആഭ്യന്തരവകുപ്പിന്‍റെ വിലയിരുത്തലും.

അടുത്തിടെ സംസ്ഥാനത്തുണ്ടായ വിവാദമായ പല കൊലപാതകങ്ങളിലും ലഹരിവേട്ടയിലും കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാന്‍ വീഴ്ച സംഭവിച്ചു. കൊലപാതകം, ഗുണ്ടാആക്രമണം എന്നിവ മുമ്ബെങ്ങുമില്ലാത്ത നിലയില്‍ വര്‍ധിച്ചിട്ടും പൊലീസ് നിഷ്ക്രിയമാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പല സംഭവങ്ങളിലും പൊലീസിന്‍റെ ഇടപെടല്‍ ദുര്‍ബലമാണ്. അതാണ് ഗുണ്ടാസംഘങ്ങള്‍ക്ക് അക്രമങ്ങള്‍ തുടരാന്‍ പ്രേരകമാകുന്നത്. അനിഷ്ടസംഭവങ്ങളുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ പോലും അവഗണിക്കുകയാണ്. അതാണ് ആലപ്പുഴ ഉള്‍പ്പെടെ ഇടങ്ങളിലെ കൊലപാതകങ്ങള്‍ക്ക് കാരണമായത്.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഗുണ്ട, മാഫിയാസംഘങ്ങള്‍ പ്രവര്‍ത്തനം ശക്തമാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരിട്ട് പോയി കാര്യങ്ങള്‍ മനസ്സിലാക്കാതെ ഓഫിസില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ് ഉത്തരവാദപ്പെട്ട പല ഉദ്യോഗസ്ഥരും ചെയ്യുന്നത്. ക്രിമിനല്‍ കേസുകളിലുള്‍പ്പെടെ പ്രതികളാകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ മാഫിയാ സംഘങ്ങളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുന്നതായും മോന്‍സണ്‍ സംഭവമടക്കം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Previous Post Next Post
Italian Trulli
Italian Trulli