Trending

ബൂസ്റ്റര്‍ ഡോസുകളും രക്ഷയ്ക്കെത്തില്ല; എല്ലാവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുമെന്ന് വിദ​​ഗ്ദ്ധര്‍


ന്യൂഡല്‍ഹി: കൊവിഡ്-19 വകഭേ​ദമായ ഒമിക്രോണ്‍ വകഭേദം എല്ലാവരേയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സാംക്രമിക രോഗവിദഗ്ധന്‍ ജയപ്രകാശ് മൂളി.ഒമിക്രോണ്‍ വകഭേദത്തെ ചെറുത്തുനിര്‍ത്താന്‍ ബൂസ്റ്റര്‍ ഡോസിന് സാധിക്കില്ലെന്നും ഡോക്ടര്‍ ജയപ്രകാശ് മുളിയില്‍ മുന്നറിയിപ്പ് നല്‍കി. എന്‍ഡിടിവിയോട് സംസാരിക്കവെയാണ് ഒമിക്രോണ്‍ ഭൂരിപക്ഷംപേരെയും ബാധിക്കുമെന്നും രോഗബാധയെ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ കൊണ്ട് പിടിച്ചുനിര്‍ത്താനാകില്ലെന്നും ദേശീയ സാംക്രമിക രോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ കൂടിയായ ജയപ്രകാശ് മുളിയില്‍ അഭിപ്രായപ്പെട്ടത്.
'അണുബാധയിലൂടെയുള്ള സ്വാഭാവിക പ്രതിരോധശേഷി ആജിവനാന്തകാലം നിലനില്‍ക്കും. അതുകൊണ്ട് ഇന്ത്യയെ മറ്റു രാജ്യങ്ങളെപോലെ മോശമായി ബാധിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍പ് 85% പേര്‍ക്കും രോഗം ബാധിച്ചിരുന്നു. അതിനാല്‍ തന്നെ ആദ്യ ഡോസ് വാക്‌സിന്‍ അടിസ്ഥാനപരമായി ഒരു ബൂസ്റ്റര്‍ ഡോസാണ്. സ്വാഭാവിക അണുബാധ ശാശ്വതമായ പ്രതിരോധശേഷി നല്‍കുന്നില്ല എന്ന തത്വം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് തെറ്റാണ്' എന്നും അദ്ദേഹം പറഞ്ഞു.
ഒരു മെഡിക്കല്‍ സ്ഥാപനവും ബൂസ്റ്റര്‍ ഡോസ് നിര്‍ദേശിച്ചിട്ടില്ല, ബൂസ്റ്റര്‍ ഡോസുകള്‍ പകര്‍ച്ചവ്യാധിയുടെ സ്വാഭാവിക പുരോഗതി തടയില്ലെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. കോവിഡ് രോഗികളുടെ അടുത്ത സമ്ബര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷണമില്ലാത്തവരെ പരിശോധിക്കുന്നതിനെതിരെയും അദ്ദേഹം സംസാരിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ അണുബാധ ഇരട്ടിയാക്കുന്നു. അതിനാല്‍ പരിശോധനക്കു മുന്‍പു തന്നെ രോഗബാധിതനായ വ്യക്തി ധാരാളം ആളുകളിലേക്ക് രോഗം വ്യാപിക്കുന്നു. അതുകൊണ്ട് പരിശോധന, പകര്‍ച്ചവ്യാധിയുടെ പരിണാമത്തില്‍ ഒരു മാറ്റവും വരുത്തുന്ന ഒന്നല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിന്റെ ഒരു ബോഡിയില്‍ നിന്നും ഇതുവരെ ഞങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ദേശിച്ചിട്ടില്ല. മുന്‍കരുതല്‍ ഡോസ് ആണ് നിര്‍ദേശിച്ചത്. ചിലര്‍ പ്രത്യേകിച്ച്‌ 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ രണ്ട് ഡോസുകളോടും പ്രതികരിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശിച്ചത്. നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും രോഗം ബാധിക്കുന്നത് അറിയുന്നില്ല, 80% ത്തിലധികം പേര്‍ക്കും രോഗം നമ്മളില്‍ എപ്പോഴുണ്ടാവുന്നു എന്നും അറിയില്ല എന്നും ജയപ്രകാശ് മുളി പറഞ്ഞു.
രാജ്യത്ത് 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമല്ല രോഗബാധയുള്ളത്, 40 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കും രോഗബാധയുണ്ട്. എന്നാല്‍ 60 കഴിഞ്ഞവരിലെ രോഗപ്രതിരോധ ശേഷി കുറവായതിനാലാണ് ആദ്യം ഇവര്‍ക്ക് മുന്‍കരുതല്‍ ഡോസ് നല്‍കുന്നത്. ഹൃദ്‌രോഗമോ പ്രമേഹമുള്ളതോ രോഗപ്രതിരോധ ശേഷിയെ അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ വൃക്ക മാറ്റിവക്കല്‍ പോലുള്ള അവസ്ഥകളില്‍ രോഗപ്രതിരോധ ശേഷിയുടെ അഭാവത്തെ സൂചിപ്പിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

Previous Post Next Post
Italian Trulli
Italian Trulli